പാലക്കാട്: വീൽ ചെയറിൽ ഇരുന്ന് സ്വന്തമായി ഒരു വീടെന്നത് സ്വപ്നം കണ്ടത് സഫലമായതിന്റ സന്തോഷത്തിലാണ് ആലത്തൂർ കാവശ്ശേരിയിലെ സുമയും കുടുംബവും.ദയ ചാരിറ്റബിൾ ട്രസ്റ്റാണ് ഇവർക്ക് സ്ഥിരതയും സുരക്ഷിതത്വവുമുള്ള ഭിന്നശേഷി സൗഹൃദ പാർപ്പിടം ഒരുക്കിയത്.
പ്രായമായ അച്ഛനും,അമ്മയും കൂലിപ്പണിയെടുത്ത് കഴിയുന്ന ഭർത്താവും ഉൾപ്പെട്ടതാണ് സുമയുടെ കുടുംബം.വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന സൗമ്യക്ക് ശാരീരിക പ്രയാസം കണക്കിലെടുത്ത് ഭിന്നശേഷി സൗഹൃദമായ വീടാണ് ദയ നിർമിച്ചു നൽകിയത്.വീൽ ചെയറിലിരുന്ന് മോട്ടിവേഷൻ നടത്തുന്ന, പ്രചോദന മേഖലയിൽ ആവേശമായ ഗണേഷ് കൈലാസ്,
അരയ‌്ക്ക് താഴെ ചലനശേഷി ഇല്ലാത്ത സുമക്ക് താക്കോൽ കൈമാറിയത് വേറിട്ട ഒരു കാഴ്ചയായി.ജന്മനാ പോളിയോ ബാധിച്ച് വീല്‍ചെയറിലും,നാല് ചുവരുകള്‍ക്കുള്ളിലും കഴിയുന്ന സുമ കടലാസ് പേനകള്‍ ഉണ്ടാക്കി വിറ്റുവരുന്നു.ഭർത്താവ് അനിൽ കൂലിപ്പണി ക്കാരനാണ്.സുമയുടെയും അനിലിന്റെയും ആഗ്രഹം സഫലമാക്കിയ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സദുദ്യമത്തെ എല്ലാവരും പ്രശംസിച്ചു.ദയയുടെ ഇരുപത്തി രണ്ടാമത് ദയാ ഭവനമാണിത്.തിരുവില്വാമല എം.കെ.ബിൽഡേഴ്സ് ആയിരുന്നു നിർമ്മാണ ചുമതല.
ദയ സ്ഥാപകൻ ഇ.ബി. രമേഷ് അധ്യക്ഷനായി. ദയ ചെയർപേഴ്സൺ ഷൈനി രമേഷ്,ദയാ ട്രസ്റ്റിമാരായ മോഹൻദാസ് മാസ്റ്റർ, എം.ജി.ആന്റണി,അഡ്മിൻ പാലംഗം ശോഭ തെക്കേടത്ത്,ലളിതാ ഹരി,കൊച്ചു കൃഷ്ണൻ, എം.കുട്ടപ്പൻ,സുജിത്ത് പല്ലശ്ശന,ബീന ശിവകുമാർ,കണ്ണൻ മാസ്റ്റർ,അനീഷ് കാവശ്ശേരി തുടങ്ങിയവർ വീടിന്റെ താക്കോൽ സമർപ്പണ ചടങ്ങിൽ സംസാരിച്ചു.ദയ വൈസ് ചെയർമാൻ ശങ്കർജി കോങ്ങാട് സ്വാഗതവും ദയാഭവനം കൺവീനർ മധു കാവശ്ശേരി നന്ദിയും പറഞ്ഞു.
Post a Comment