നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാനവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയും.നെല്ല്സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ കേരളത്തിന് പണം നൽകിയിട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ്. സിപിഐ കർഷക സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു

 

ആലത്തൂർ: കാർഷിക മേഖലയിൽ ഭിന്ന ശേഷിക്കാരുൾപ്പടെ കേരളത്തിലെ മുഴുവൻ കർഷകരുടെയും ക്ഷേമവും പുരോഗതിയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്ന ആവശ്യത്തെ പരിഗണിക്കാൻ കാർഷിക കർഷക ക്ഷേമ വകുപ്പ് പ്രത്യേക പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.കാർഷിക മേഖലയിലെ പ്രശ്നങ്ങളും കൃഷിക്കാരുടെ ആവശ്യങ്ങളും മന്ത്രി പ്രത്യേകം ചർച്ചക്ക് വിധേയമാക്കി.നെല്ല്‌ സംഭരിച്ചതിന്‌ കർഷകർക്ക് കൃത്യസമയത്ത് പണം ലഭ്യമാകാത്ത പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എല്ലാ കുടുംബങ്ങളിലും കാർഷികസംസ്‌കാരം ഉണർത്തുക,കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ അനേകം പദ്ധതികൾ ആവിഷ്‌കരിച്ചതാണ്. സാങ്കേതിക വിദ്യയുടെ പുതിയ സംവിധാനങ്ങൾ കൃഷിയിൽ വ്യാപകമാക്കി വരികയാണ്.കാർഷിക രംഗത്തെ യന്ത്രവൽക്കരണത്തിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഡ്രോൺ ഉപയോഗിച്ചുള്ള കൃഷിപ്പണികൾ.കർഷകരുമായി ആശയവിനിമയം നടത്തി പ്രതിസന്ധികൾ പരിഹരിക്കാൻ ശക്‌തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും, വെള്ളിനേഴി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കാർഷിക പദ്ധതി പഠനത്തിന് വിദഗ്ധ സംഘത്തെ അയക്കുമെന്നും മന്ത്രി ഉറപ്പു നൽകി. കേന്ദ്ര നിയമങ്ങൾ മിക്കതും കർഷക ദ്രോഹപരമാണ്.കേന്ദ്രം നടപ്പാക്കുന്ന നിയമങ്ങളിൽ കർഷകരോട് മനുഷ്യത്വപരമായ സമീപനം വേണമെന്നും മന്ത്രി പറഞ്ഞു. കിസാൻ സഭ ദേശീയ കമ്മിറ്റി അംഗം വി.ചാമുണ്ണി,സിപിഐ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി,കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.രാമചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി പി എം അലി,കിസാൻ സഭ മണ്ഡലം സെക്രട്ടറി അലി കുന്നങ്കാട്,വാസുദേവൻ തെന്നിലാപുരം,പ്രേമരാജൻ കാവശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post