മണ്ണാർക്കാട്: വേനലിൽ വരൾച്ച രൂക്ഷമായതോടെ ജലനിരപ്പ് താഴ്ന്ന് ഒഴുക്കുനിലച്ച കുന്തിപ്പുഴയിൽ പായലും മാലിന്യങ്ങളും. നാടിന്റെ കുടിവെള്ളസ്രോതസ്സായ പുഴ മലിനപ്പെടുന്നത് ആശങ്കയ്ക്ക് വഴിവെക്കുന്നു. മണ്ണാർക്കാട് കുന്തിപ്പുഴ പാലത്തിന് താഴെയായാണ് പായലുകളും വിവിധമാലിന്യങ്ങളും കെട്ടികിടക്കുന്നത്. കുമരംപുത്തൂർ പഞ്ചായത്തിലേക്ക് ആവശ്യമായ ശുദ്ധജലവിതരണ പമ്പിങ് നടത്തുന്ന കിണർ ഇതിനോട് ചേർന്നാണ് ഉള്ളത്. പായലുകളും തങ്ങിനിൽക്കുന്ന മാലിന്യങ്ങളും കിണറിന് സമീപം വരെ എത്തിയിട്ടുണ്ട്. പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ വെള്ളം കുറഞ്ഞതോടെ കുളിക്കാനും വസ്ത്രങ്ങൾ അലക്കുന്നതിനുമായി ആളുകളാണ് പുഴയിലേക്കെത്തുന്നത്. എന്നാൽ വെള്ളം മലിനമായി കിടക്കുന്നതിനാൽ പുഴലേക്കിറങ്ങാൻ പലരും മടിക്കുകയാണ്.
വാഹനങ്ങളിൽ നിന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയപ്പെടുന്നുണ്ട്. ഇതിന് തടയിടാൻ പാലത്തിന്റെ കൈവരിക്ക് മുകളിൽ ഇരുമ്പുവല സ്ഥാപിക്കേണ്ടത് ആവശ്യ കതയായി മാറിക്കഴിഞ്ഞു. റോഡിൽ നിന്നും പാലത്തിന് സമീപം പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് കൈവരികളുമില്ല. രാത്രി ദേശീയപാതയോരത്ത് ലോറികൾ നിർത്തിയിട്ട് പുഴയിലിറങ്ങി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നവരും നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരക്കാരെ തടയാൻ കൈവരികൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങ ൾ ഇടപെടണമെന്ന ആവശ്യവും ശക്തമായി.
മണ്ണാർക്കാട് നഗരസഭ, കുമരംപുത്തൂർ, കരിമ്പുഴ പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് ശുദ്ധജലവിതരണം കുന്തിപ്പുഴയെ ആശ്രയിച്ചാണ്. തീരപ്രദേശത്തുള്ള കാർഷികമേഖലയും പുഴയിലെ ജലലഭ്യതയിലാണ് നിലനിൽക്കുന്നത്. പരിതാപകരമായ അവസ്ഥ യിലാണ് കുന്തിപ്പുഴയുള്ളത്. പ്രളയങ്ങൾക്കുശേഷം അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റും നീക്കം ചെയ്യാത്തതിനാൽ പുഴയുടെ ജലസംഭരണശേഷി കുറഞ്ഞിട്ടുണ്ട്. പുഴയെ വീണ്ടെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൈകോർത്ത് നടപടിയെടു ക്കേണ്ടതും അനിവാര്യമായി കഴിഞ്ഞു.
إرسال تعليق