ജനവാസ മേഖലകളിലെ വന്യജീവി ആക്രമണം: കർഷക മസ്ദൂർ സംഘം നിവേദനം നൽകി

മുണ്ടൂർ ഉൾപ്പടെയുള്ള ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യം കൃഷിയും മനുഷ്യ ജീവനും അപഹരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി എം എസ് യൂണിയനായ കർഷക മസ്ദൂർ സംഘം പാലക്കാട് ഡി എഫ് ഒ ക്ക് നിവേദനം നൽകി.വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ധനസഹായം ഒരു കോടി രൂപയാക്കി ഉയർത്തുക,വന്യജീവി ആക്രമണത്തിൽ അപകടം സംഭവിച്ചവർക്ക് ആജീവനാന്ത ചികിത്സാ സഹായമായി 50 ലക്ഷം രൂപ അനുവദിക്കുക.വന്യജീവി ആക്രമണത്താൽ വിളകൾ നശിപ്പിക്കപ്പെട്ടാൽ നൽകുന്ന സഹായധനം 4 ഇരട്ടിയായി ഉയർത്തുക,15 ദിവസത്തിനകം സഹായ ധനം വിതരണം ചെയ്യുക,പ്രദേശവാസികളെ ഉൾപ്പെടുത്തി ശക്തമായ ഫെൻസിങ് റഡാർ കിടങ്ങ് സംവിധാനങ്ങൾ ഏർപ്പെടുത്തുക,വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്രിത നിയമനം ആയി സർക്കാർ സംവിധാനത്തിൽ ജോലി ഉറപ്പാക്കുക,കൃഷിസ്ഥലത്തെ വന്യമൃഗങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഡിമാൻഡ് നോട്ടീസിൽ ഉൾപ്പെട്ടത്.

തമിഴ്നാട് മോഡൽ ഹാൻഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്നും ഡി എഫ് ഒ ജോസഫ് തോമസ് ഉറപ്പു നൽകി. ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജോ.സെക്രട്ടറി ശശി ചോറോട്ടൂർ,കർഷക മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ,ജില്ലാ ട്രഷറർ കെ.പി. ദിവാകർദാസ്,ബി എം എസ് മേഖലാ ഭാരവാഹികളായ എം.സി. സതീഷ്, ബി.സന്തോഷ്,ഹരിഗോവിന്ദൻഎന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم