കല്ലടിക്കോട് : പാലക്കാട് എക്സൈസ് ഇന്റലിജൻസ് സംഘവും,മണ്ണാർക്കാട് എക്സൈസും നടത്തിയ പരിശോധനയിൽ കഞ്ചാവുമായി കാഞ്ഞിരാനി സ്വദേശി യുവാവ് പിടിയിലായി. കാഞ്ഞിരാനി മോഴേനി ഷനൂബ് (30) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസ്സിലെ പ്രതികൂടിയാണ് ഷനൂബ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി പുലകുന്നത്ത് ഷാനവാസ് ഓടി രക്ഷപെട്ടു. പ്രതികളുടെ ബൈക്ക് പോലീസ് പിടിച്ചെടുത്തു. ബൈക്കിലെ സീറ്റിനടിയിൽ നിന്നും 1850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബുധനാഴ്ച്ച വൈകീട്ടയിരുന്നു സംഭവം. ദേശീയപാത തുപ്പനാട് പഴയപാലത്തിൽ പ്രതികൾ കഞ്ചാവ് കൈമാറുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കായി എത്തിയത്. സംഘത്തെ കണ്ട് സംശയം തോന്നിയ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന എക്സൈസ് ഷാനൂബിനെ പിടിക്കുകയും ഷാനവാസ് സമീപത്തെ പുഴയുടെ വശത്തേക്ക് ചാടിരക്ഷപെടുകയുമായിരുന്നു. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി.ആദർശ്, പാലക്കാട് എക്സൈസ് ഇന്റലിജെൻസ് ബ്യൂറോ ഇൻസ്പെക്ടർ എൻ.നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.വി.ഷൺമുഖൻ,ആർ.എസ്.സുരേഷ്, വി.ആർ.സുനിൽകുമാർ,കെ.ഓസ്റ്റിൻ,ടി.ആർ.വിശ്വകുമാർ, കെ.പ്രസാദ്, എം.പി.വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.ഉദയൻ, ടി.ശ്രീജേഷ് എന്നിവർ സംഘത്തിലുണ്ടായിരിന്നു.
കഞ്ചാവുമായി കാഞ്ഞിരാനി സ്വദേശി യുവാവ് പിടിയിൽ
The present
0
إرسال تعليق