പൊടിപിടിച്ച രഹസ്യങ്ങൾ...


-ഷിഫ്ന. എ ഇരിങ്ങാട്ടിരി (മണ്ണാർക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷൻ ഫാർമസി സ്റ്റുഡന്റ്)

 ഓരോ നിമിഷത്തിലും ചിലക്കുന്ന ഗൗളികൾക്ക് എവിടെയൊക്കെയോ അടിച്ചേൽപ്പിച്ചതിന്റെ രോദനം . പൊടിപിടിച്ച ചുറ്റുപാടുകളെയും സത്യങ്ങളെയും മാറാല കൊണ്ട് മൂടപ്പെട്ടവരെയും യാഥാർത്ഥ്യം ഉള്ളിൽ ഒതുക്കുമ്പോഴും ഇടക്കൊക്കെ ഒരു ശബ്ദം കേട്ടിരുന്നു.ഞാനറിയാതെ വേറൊരാൾ കൂടി ഇതെല്ലാം കേൾക്കുന്നുണ്ടല്ലോ. പൊടിപിടിച്ച കർട്ടനുകൾക്കും ചിലന്തി വലകൾക്കും മാത്രമാണോ യാഥാർത്ഥ്യങ്ങൾ അറിയാൻ കഴിയുന്നത്? മിഥ്യയായ ജീവിതം എന്തെന്ന് പോലും അറിയാതെ മനുഷ്യന്റെ തിന്മകൾക്ക് സാക്ഷ്യം വഹിച്ചവർ...ആ മുറിയിൽ നിറയെ പൊടിപടലങ്ങൾ ഉണ്ട്. കുറേക്കാലമായി മനുഷ്യർ അവിടെ സ്ഥാനം പിടിച്ചിട്ട്.അവിടെ ഒരു കസേരയും അതിന്റെ അടുത്ത് തന്നെ ഒരു മേശയും ഉണ്ടായിരുന്നു. എന്നാൽ ആ മേശയിലും കസേരയിലും  ഒരു തരി പോലും പൊടിയുടെ അംശം ഉണ്ടായിരുന്നില്ല. ആരോ അതെല്ലാം ദിവസവും ഉപയോഗിക്കുന്നുണ്ടായിരുന്നു. ആരായിരിക്കും അത്? ആ ഗൗളികൾ ആയിരിക്കുമോ?...  മനുഷ്യർക്കല്ലാതെ ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക.ദിവസവും ഉപയോഗിക്കുന്ന ഒരു വസ്തുവിൽ നിന്നാണല്ലോ പൊടിപടലങ്ങൾ മാറി നിൽക്കുന്നത്. ആരൊക്കെയോ അതെല്ലാം ഉപയോഗിക്കുന്നുണ്ട്. ആ ഗൗളികൾ ആയിരിക്കുമോ. അല്ല , അവക്ക് എങ്ങനെ എല്ലാ പൊടിയും തുടച്ചു നീക്കാൻ കഴിയുന്നു. ഇതെല്ലാം വെറും യാദൃശ്ചികം മാത്രം... ആ കസേരയുടെ കാലുകൾ ചിതലുകൾ ആഹാരമാക്കിയിരുന്നു. എന്നിട്ടും അവിടെ പൊടിപടലങ്ങൾ ഉണ്ടായിരുന്നു.ആ മേശപ്പുറത്ത് ഗൗളികളുടെ അവശിഷ്ടങ്ങൾ ഉണ്ട്. എങ്ങനെയായിരിക്കും അവയെല്ലാം മരണത്തിന് ഇരയാവുന്നത് .ഇവ പരസ്പരം കൊല്ലുകയാണോ അതോ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ! ഒരുപാട് നീണ്ട അന്വേഷണത്തിന് പുറകിൽ എനിക്ക് അവിടെ കാണാൻ സാധിച്ചത് ഗൗളികളുടെ പിന്നിലെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചിലന്തിവലയിൽ നിഗൂഢമായി ഒളിഞ്ഞിരിക്കുന്ന ചിലന്തികൾ ആണ്. അവയെല്ലാകാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു.ആ പൊടിപിടിച്ച മുറിയിൽ ഗൗളികളും ചിലന്തികളും തമ്മിലുള്ള സംഭാഷണങ്ങൾ വ്യക്തമായി ചിതലുകൾ കേട്ടിരുന്നു.മനുഷ്യന്റെ എല്ലാവിധ തെറ്റുകുറ്റങ്ങൾക്കും മിഥ്യകൾക്കും സാക്ഷ്യം വഹിച്ച ഗൗളികൾ വളരെ യാദൃശ്ചികം ആയിട്ടാണ് അവിടെ ജീവിച്ചിരുന്നത്. താൻ കേട്ട കാര്യങ്ങൾ എല്ലാം ചിലന്തിവലകൾക്കും ചിലന്തികൾക്കും വളരെ വ്യക്തമായി കാണാൻ കഴിയുന്നു.ആ പൊടിപിടിച്ച മുറിയിൽ കസേരയ്ക്കും മേശക്കും ഒഴികെ ബാക്കിയെല്ലാം മിഥ്യ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ക്രൂരമായ തെറ്റുകൾക്ക്‌ എല്ലാം ഗൗളികൾ സാക്ഷിയായിരുന്നു. മനുഷ്യന്റെ മൂടപ്പെട്ട രഹസ്യങ്ങൾക്ക് ചിലച്ച് ചിലച്ച് അവക്ക് ജീവിതം ആസ്വദിക്കാൻ കഴിയാതെ, കുറ്റബോധത്തിൽ മനം നൊന്ത് ചിലന്തിവലയിൽ അവയെല്ലാം ജീവനൊടുക്കി......


         

Post a Comment

Previous Post Next Post