പാലക്കാട്:ഒരു കലാവിഷ്‌കാരം ഹൃദ്യമാകുന്നത് അത് കാലികമായ പ്രമേയത്തെ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിലൂടെയാണ്.നാം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് ലഹരിയെ പ്രമേയമാക്കി,ചേരാമംഗലം ചാമുണ്ണി സംവിധാനം ചെയ്ത 'ചൂരൽ' എന്ന നാടകം കാണികളെ ഹഠാദാകർഷിച്ചു വരികയാണ്.ദേശീയ വായനാദിനത്തിൽ കുടുംബശ്രീ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നിറഞ്ഞ സദസ്സിൽ നാടകം അവതരിപ്പിച്ചു. സമൂഹത്തെ നവീകരിക്കാനുള്ള ശ്രമം നാടകവേദിയിൽ ഇന്നും കാണാം.അക്കൂട്ടത്തിൽ ഒന്നാണ് ചൂരൽ.40 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകം പൊതുബോധത്തെ പൊളിച്ചെഴുതുന്ന ഒരു തിരുത്തൽ ശക്തിയാണ്. വർത്തമാനകാല നാടകാവതരണങ്ങളുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരിടം ചൂരലിനും ഉണ്ട്.കലയുടെ ജീവൽ തുടിപ്പിൽ ദീർഘപാരമ്പര്യമുള്ള നാടകത്തിനും പ്രാധാന്യം കൈവരുന്നു.ധാർമിക വിപ്ലവവും,മലയാള തനിമയും,സ്ത്രീ ശക്‌തീകരണവും ഇതിൽ കാണാം.തുറസ്സായ രംഗവേദിയിൽ ഈ നാടകം ആസ്വാദനത്തെ സാക്ഷാത്കരിക്കുന്നു.
പുതിയ കാലത്ത് നാടകം അരങ്ങുകൾക്ക് പ്രിയങ്കരമാകുന്നത് പോലും ഒരു സര്‍ഗ്ഗാത്മക സമീപനമാണ്.ലഹരിക്കെതിരെ ഉണർത്തുപാട്ടായി കൂടുതൽ വേദികളിൽ ചൂരൽ അവതരിപ്പിക്കുമെന്ന് രചനയും സംവിധാനവും നിർവഹിച്ച ചേരാമംഗലം ചാമുണ്ണി പറഞ്ഞു.ലത മോഹൻ,ശോഭ പഞ്ചമം, രേണുകാദേവി,പത്മിനി, മിനി ശേഖർ,സിനി അശോക്,ജയശ്രീ, സുനിൽ കല്ലേപ്പുള്ളി, ജയൻ.കെ.വി.എന്നിവർ കഥാപാത്രങ്ങളെ അനശ്വരമാക്കി.
إرسال تعليق