ആലത്തൂർ: സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആലത്തൂർ ശ്രീവൽസം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷകരും -കൃഷി മന്ത്രിയും തമ്മിലുള്ള സംവാദം കർഷകർ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായി. ഉദ്ഘാടന പ്രസംഗത്തിന് മുന്നോടിയായി കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കൃഷിക്കൂട്ടങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രി തന്നെ അവസരമൊരുക്കുകയായിരുന്നു.കർഷകരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും,വരുംകാല കൃഷിയുടെ പ്രയാസങ്ങളും സങ്കീർണ്ണതയും ചർച്ച ചെയ്യുന്നതുമായി കർഷക സംഗമം.കർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉൽപാദനോപാധികളിലുണ്ടാകുന്ന ഗണ്യമായ വിലവർധനയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ചിലയിടങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാത്ത അവസ്ഥയും,ഉത്പന്നങ്ങൾക്ക് കൃത്യമായ വില ലഭിക്കേണ്ടതിന്റെ ആവശ്യകതയും സദസ്സിൽ ഉന്നയിച്ചു.നെല്ലിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കുന്ന പദ്ധതി ആവിഷ്കരിക്കണം.നെല്ലിന്റെയും മറ്റു കാർഷിക ഉത്പന്നങ്ങളുടെയും വില കാലതാമസം കൂടാതെ ലഭിക്കണം.നെൽകൃഷി ചെയ്യുന്നവരുടെ എണ്ണവും ഭൂമിയുടെ വിസ്തൃതിയും കുറഞ്ഞു വരുന്നു.ഒരു കൃഷിയുടെ തകർച്ച എന്ന നിലയ്ക്കുമാത്രമല്ല, നമ്മുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ട ഗൗരവതരമായ ചോദ്യങ്ങൾ നെൽകൃഷിയുടെ തകർച്ച മുന്നോട്ടുവക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യമെന്ന് സംവാദം ചൂണ്ടിക്കാട്ടി.വെള്ളിനേഴി പഞ്ചായത്തിൽ വേനലിൽ വരൾച്ച നേരിടുന്ന കർഷകരുടെ പ്രയാസങ്ങൾ സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ആലുംകുണ്ടിൽ രാധാകൃഷ്ണൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പത്തോളം ക്ഷീര സംഘങ്ങളും നൂറ്കണകിന് ക്ഷീര കർഷകരുമുണ്ട് ഇവിടെ.പഞ്ചായത്തിലെ ചേന കൃഷി ചെയ്യുന്ന ഞാളാംകുറുശ്ശി പാടശേഖരത്തിലെ തോടും പാടശേഖങ്ങളും മഴക്കാലത്ത് മൂടുന്നതിനെ കുറിച്ചും പ്രളയത്തിൽ തകർന്ന മുണ്ടുപാലം റോഡും തോടും പാലത്തെക്കുറിച്ചും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. വെള്ളിനേഴി പഞ്ചായത്തിലെ ചേന കൃഷിയെക്കുറിച്ച് പഠിക്കാനും പ്രളയവും വരൾച്ചയും പ്രതിരോധിക്കുന്ന നടപടികൾ ആലോചിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
കർഷകരുടെ ഉറക്കം കെടുത്തുന്ന പ്രയാസങ്ങൾ പങ്കുവച്ചും,നൂതന കൃഷിരീതികൾ അവതരിപ്പിച്ചും കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കർഷക സംഗമം സംവാദം
Samad Kalladikode
0
Post a Comment