പാലക്കാട്: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ആനമട പ്ലാന്റേഷനിൽ ദീർഘകാലമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് പരാതി. ആലത്തൂർ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ റഷീദാണ് ആലത്തൂർ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരിക്കുന്നത്. തൊഴിലാളികൾക്ക് ന്യായമായ കൂലിയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും, അവർ താമസിക്കുന്ന ലയങ്ങൾ മനുഷ്യവാസം പോലും അർഹിക്കുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഏകദേശം 600 ഏക്കറോളം വിസ്തൃതിയുള്ള ആനമട എസ്റ്റേറ്റിൽ നിലവിൽ സ്ഥിരം തൊഴിൽ കരാറുകളില്ലാതെ പതിനഞ്ച് താത്കാലിക തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്.ഇവരിൽ പലരും ഈ പ്ലാന്റേഷനിൽ ജനിച്ചു വളർന്നവരാണ്. പതിനഞ്ച് വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഇവർക്കും മുൻ തൊഴിലാളികൾക്കും പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള പി.എഫ്.,പെൻഷൻ, ആരോഗ്യ സൗകര്യങ്ങൾ എന്നിവയൊന്നും ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് അബ്ദുൽ റഷീദ് പരാതിയിൽ പറയുന്നു.മാനേജ്‌മെന്റ് സ്വാധീനവും ഭീഷണിയും:
പരാതി നൽകിയ തൊഴിലാളികളുടെ വിവരങ്ങൾ മാനേജ്‌മെന്റിന് ചോർത്തി നൽകുകയും തുടർന്ന് അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.ഇതിന്റെ ഭയം കാരണം മറ്റ് തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പോലും സാധിക്കുന്നില്ല.അധികാരികൾ നടത്തുന്ന അന്വേഷണങ്ങളിൽ പോലും മാനേജ്‌മെന്റ് സ്വാധീനം ചെലുത്തുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കട്ടുന്നു.വൻ വരുമാനം, തൊഴിലാളികൾക്ക് അവഗണന:
പ്ലാന്റേഷനിൽ നിന്നുള്ള വരുമാനം വൻതോതിലാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.ഇവിടെ പ്രവർത്തിക്കുന്ന റിസോർട്ടിൽ പ്രതിദിനം ഒരാൾക്ക് 3000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ ഏകദേശം 300-400 ഓളം സന്ദർശകർ ഇവിടെ എത്തുന്നുണ്ടെന്നും, വലിയ വരുമാനം ഉണ്ടായിട്ടും തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നൽകാതെ മാനേജ്‌മെന്റ് അവഗണിക്കുകയാണെന്നും പരാതിയിലുണ്ട്.
إرسال تعليق