ജൂൺ 26.ലഹരി വിപത്തുകൾ ഓർമിപ്പിക്കാൻ ഒരു ദിനം


-ശ്രീധരൻ അട്ടപ്പാടി


ജൂൺ 26 അന്താരാഷ്ട്ര ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുമ്പോൾ, കേരളത്തിന്റെ സാമൂഹിക ഘടനയിൽ ഒട്ടേറെ ചിന്തകൾ മലയാളിക്ക് മുമ്പിൽ കൊണ്ടുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം രാസ ലഹരിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തന്നെ.സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങൾ ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരേ രാജ്യാന്തര സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാവുന്നത്.ലഹരിയുടെ അമിത ഉപയോഗം മൂലം പല തരത്തിലുള്ള രോഗങ്ങൾക്ക് മനുഷ്യൻ അടിമപ്പെടുന്നു. മനുഷ്യനെ മനുഷ്യൻ അല്ലാതാക്കുന്നതും ഈ ലഹരി വസ്തുക്കൾ തന്നെയാണ്. ലഹരി വിരുദ്ധ ദിനം ആചരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ നിരന്തരം ശബ്ദിക്കുന്നുണ്ടെങ്കിലും ഇന്നും സമൂഹത്തിൽ നിന്നും ലഹരിയെ തുടച്ച് നീക്കുവാൻ നമുക്കായിട്ടില്ല.ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതിൽ നിന്നും രക്ഷ നേടാനാവൂ.ജീവിതമാകട്ടെ ലഹരി എന്ന സന്ദേശത്തിലേക്ക് ആത്മാർത്ഥമായി പുതുതലമുറയെ കൊണ്ടുവരാൻ സർക്കാർ പ്രവർത്തിക്കുന്നില്ല. കാരണം സർക്കാരിന്റെ നിലനിൽപ്പു പോലും ലഹരിയെ ആശ്രയിച്ചാണ്.

സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരിക്കെതിരെ ഉള്ള പോരാട്ടം നയിക്കുന്നവർ ശബ്ദിക്കുന്നതെങ്കിൽ സർക്കാരിന്റെ നയപരിപാടികളെ തിരുത്താനാണ് ലഹരി വിരുദ്ധ പോരാട്ടം നടത്തുന്ന വ്യക്തികളും സംഘടനകളും ശ്രദ്ധിക്കേണ്ടത്.ആഗോള വ്യാപകമായി ലഹരിക്കെതിരെ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിന്നു ആനുപാതികമായി വളരുന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്.

Post a Comment

Previous Post Next Post