രാമചന്ദ്രൻ കരിമ്പുഴ
കരിമ്പുഴ : കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയിലൂടെ വളർന്ന് വന്ന് തൻ്റെയുള്ളിലെ പ്രതിഭയെ വികസിപ്പിച്ച് നല്ല കഥാകാരിയായും നോവലിസ്റ്റായും കവയിത്രിയായും മാറിയ മേഴ്സി ഷാജുവിൻ്റെ നോവൽ സമാഹാരമാണ് "തത്സമയം ". താൻ കടന്നുവന്ന ജീവിത സാഹചര്യങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവ പ്രതിഫലിപ്പിക്കുകയും മികച്ച ഭാവനശൈലിയിലൂടെ ഒരു നോവലിന് ജന്മം നൽകുകയും ചെയ്തിരിക്കുകയാണ് മേഴ്സി ഷാജു. വീടും കുടുംബവുമായി അമ്പത് വർഷം കഴിഞ്ഞ് കൂടുമ്പഴും മനസ്സിൽ കൊരുത്തും ചേർത്തും വച്ചവയെല്ലാം അക്ഷരക്കൂട്ടം വായനശാലയെന്ന തൻ്റെ ചുമരിൽ എഴുതി തെളിഞ്ഞ എഴുത്തുകാരിയാണ് മേഴ്സി ഷാജു. വാഴ്പ്പനാടിയിൽ വർഗീസ് തോമസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകളായി ജനിച്ച് ചൂണ്ടൽ LIGHS ൽ നിന്ന് പത്താംതരവും, MG യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രീഡിഗ്രിയും പാസായി. ആയത്തുപാടത്ത് ഷാജു ജോസഫ്മായുള്ള വിവാഹ ശേഷം കരിമ്പുഴയുടെ മരുമകളായി എത്തുകയും മാതൃകാപരമായ കുടുംബ ജീവിതവും വിശ്വാസചര്യകളെല്ലാം കൃത്യമായി പാലിച്ച് വായനയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന നല്ല വീട്ടമ്മയിൽ നിന്നാണ് ഇന്ന് തൻ്റെ മികച്ച സൃഷ്ടിയായ നോവൽ സമാഹാരം "തത്സമയം " പ്രസിദ്ധീകരിച്ച് എഴുത്തുകാരിയായി മാറിയ മേഴ്സി ഷാജു എന്ന നിലയിൽ ഉയർന്ന് നിൽക്കുന്നത്.
തന്നെ എഴുത്തിൽ സഹായിച്ച് ഉയരാനും മുന്നോട്ട് വരാനും സഹായിച്ചവരോട് വളരെയധികം നന്ദി അറിയിക്കുകയും ചെയ്തിരുന്നു മേഴ്സി ഷാജു. പി.എ തങ്ങൾ മേഴ്സിക്ക് ഒരു കാരണവരുടെ സ്ഥാനത്താണ് എന്നും എക്കാലവും ആരുടെയും സർഗാത്മകതകൾക്ക് പിന്തുണ നൽകിയിട്ടുള്ള പി. എ. തങ്ങൾ തൻ്റെ അയൽവാസി കൂടിയായ ഈ വീട്ടമ്മക്ക് കാരണവർ എന്ന വിധേനയും എഴുത്തുകാരിയുടെ നല്ല പ്രോത്സാഹകൻ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. തൻ്റെ പുസ്തകം "തത്സമയം" പ്രകാശനം ചെയ്യപ്പെട്ട ഉടനെ മേഴ്സി ഷാജു പി.എ തങ്ങളെ വന്ന് കണ്ട് എല്ലാ അനുഗ്രഹാശിസുകളും തേടി.
Post a Comment