ബജറ്റിൽ പെൻഷന് വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ല, ക്ഷേമപെൻഷൻ 2000 രൂപയാക്കണം: സംസ്ഥാന സർക്കാരിനെതിരെ മറിയക്കുട്ടി

 

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ‌ പെൻഷൻകാർക്ക് പരി​ഗണന നൽകിയില്ലെന്ന് അടിമാലിയിലെ മറിയക്കുട്ടി. ക്ഷേമപെൻഷൻ 2000 രൂപയാക്കണമെന്ന് മറിയക്കുട്ടി ആവശ്യവും ഉന്നയിച്ചു. ഇത്തവണത്തെ ബജറ്റിലും സർക്കാർ പെൻഷന് വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറിയക്കുട്ടി ആരോപിച്ചു. ക്ഷേമപെൻഷൻ കൂട്ടി നൽകാത്തത് ഇതിന്റെ ​ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷയാചിച്ച് മറിയക്കുട്ടി നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു.
പെൻഷൻ തുക ഉയർത്തില്ലെന്നും മറിച്ച് പെൻഷൻ കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാക്കുമെന്നുമാണ് ബജറ്റിൽ ധനമന്ത്രി കെ.എൻ ബാല​ഗോപാൽ പറഞ്ഞത്. അടുത്ത വർഷം സമയബന്ധിതമായി ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും.


Post a Comment

أحدث أقدم